ഫുലാനി വംശീയ സായുധ സംഘങ്ങൾ നൈജീരിയയിൽ നടത്തിയ ആക്രമണത്തില്‍ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
റിയോം കൗണ്ടിയിലെ വെറെങില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും പ്രായമായവരുമാണ്. ബസ്സ കൗണ്ടിയില്‍ ക്രൈസ്തവര്‍ കൃഷി ചെയ്തിരിന്ന ക്പച്ചുഡു ഗ്രാമത്തിലെ 740 ഏക്കറിലധികം കൃഷിഭൂമി അക്രമികള്‍ നശിപ്പിച്ചു.
കൊലപാതകങ്ങൾ, തീവയ്പ്പുകൾ, സാമ്പത്തിക അട്ടിമറി എന്നിവയിലൂടെ ക്രൈസ്തവ സമൂഹങ്ങളെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള ഫുലാനി തീവ്രവാദികളുടെ നിരന്തരമായ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ അക്രമത്തെ വിശേഷിപ്പിക്കുന്നത്. ഇരുട്ടിന്റെ മറവിൽ വെറെങ് ക്യാമ്പിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്നിരുന്ന കുടുംബങ്ങൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരിന്നു. അർദ്ധരാത്രിയോടെയാണ് സംഭവം അരങ്ങേറിയതെന്നും കണ്ടവരെയെല്ലാം വെടിവച്ചുവെന്നും അക്രമത്തെ അതിജീവിച്ച ഒരാൾ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിനോട് (ഐസിസി) പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m