മെത്രാൻ ശുശ്രൂഷ മുഴുവൻ സഭയ്ക്കും വേണ്ടിയുള്ള ഒരു ദാനം ആണെന്നും, തിരഞ്ഞെടുക്കപ്പെടുന്നയാൾ തനിക്കുവേണ്ടിയല്ല, മറിച്ച്, തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സമൂഹത്തിനുവേണ്ടിയാണ് ജീവിക്കേണ്ടതെന്നുo ഉദ്ബോധിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച്, ബെലാറൂസിൽ അപ്പസ്തോലിക ന്യൂൺഷ്യോ ആയി നിയമിതനായ മോൺസിഞ്ഞോർ ഇഗ്‌നാസിയോ ചെഫാലിയയുടെ മെത്രാഭിഷേക ചടങ്ങുകൾക്ക്, മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾക്കുവേണ്ടി ഞാൻ ഒരു മെത്രാനും, നിങ്ങൾക്കൊപ്പം ഞാൻ ഒരു ക്രൈസ്തവനും' ആണെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ, ലിയോ പതിനാലാമൻ പാപ്പാ കഴിഞ്ഞ ദിവസം ഉദ്ധരിച്ചിരുന്നു. ഈ വാക്കുകളും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
എല്ലാ സാഹചര്യങ്ങളെയും നേരിടാനും മെത്രാൻ പദവിയുടെ ദാനം പൂർണ്ണമായി അനുഭവിക്കാനും, കൈവയ്പ്പിലൂടെ തനിക്ക് ഏൽപ്പിക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ദാനം കാത്തുസൂക്ഷിക്കാനും നവാഭിഷിക്തനെ കർദിനാൾ ഓർമ്മപ്പെടുത്തി. ആത്മീയ ദാനം ഒരു തീ പോലെ ജ്വലിക്കുന്നുവെങ്കിലും, അവയെ ജീവാത്മകമായി നിലനിർത്തിയില്ലെങ്കിൽ, അത് നശിച്ചുപോകുമെന്ന മുന്നറിയിപ്പും കർദിനാൾ പരോളിൻ നൽകി. '
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m