കേരള സഭയ്ക്ക് അഭിമാന നിമിഷം കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറാളും തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും 1911 ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായിരുന്നു ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീല്‍.1851 മാര്‍ച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി 26 ന് കോട്ടയത്താണ് ദിവംഗതനായത്. ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്.
ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ഉള്‍പ്പെടെ മൂന്നു ധന്യാത്മാക്കളുടെ വീരോചിത സുകൃതങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചു. ഇതോടെ ഇവര്‍ വൈകാതെ ധന്യരായി പ്രഖ്യാപിക്കപ്പെടും.സ്‌പെയിനില്‍നിന്നുള്ള ദൈവദാസന്‍ ബിഷപ് അലെജാന്‍ദ്രോ ലബാക്ക ഉഗാര്‍ത്തെ, കൊളംബിയയില്‍നിന്നുള്ള ദൈവദാസി സിസ്റ്റര്‍ അഞ്ഞേസെ അറാങ്കോ വെലാസ്‌കസ്, ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിനൊപ്പം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0