ലിയോ പതിനാലാമാൻ പാപ്പാ ബുർക്കിന ഫാസോ പ്രസിഡന്റിന് അയച്ചതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജവീഡിയോ. ലിയോ പതിനാലാമാൻ പാപ്പാ ബുർക്കിന ഫാസോ പ്രസിഡന്റിന് അയച്ചതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജവീഡിയോ.
Monday, 26 May 2025 00:00 am

mariyan sainyam world mission

ബുർക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയ്ക്ക്  ലിയോ പതിനാലാമാൻ പാപ്പാ അയച്ചതെന്ന പേരിൽ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ എന്ന് വത്തിക്കാൻ.

മെയ് 12-ന് ലിയോ പതിനാലാമൻ പാപ്പാ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ നിർമ്മിത ബുദ്ധിയുപയോഗിച്ച് മോർഫ് ചെയ്താണ് പാപ്പായുടെ പേരിൽ വ്യാജവീഡിയോ നിർമ്മിച്ചത്. പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയുടെ വാക്കുകൾ, ഉപേക്ഷയുടെയും, ചൂഷണത്തിന്റെയും ഇരട്ടവാളിനാൽ മുറിവേൽപ്പിക്കപ്പെട്ട ഒരു ഭൂഖണ്ഡത്തിന്റെ ന്യായപൂർണ്ണമായ വിലാപമാണെന്ന സാക്ഷ്യത്തോടെ ലിയോ പാപ്പാ സംസാരിക്കുന്നതായാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ഈ വീഡിയോയിൽ കാണാനാകുക.

മെയ് 15-ന് ബിബിസിയും ഇത്തരം കപടസന്ദേശങ്ങൾ സംബന്ധിച്ച് വാർത്ത ചെയ്തിരുന്നു. നൂ സെ ലെഗ്ലിസ് (Nou se Legliz) എന്ന യൂട്യൂബ് അക്കൗണ്ടും, പാപ്പായുടെ പേരിലുള്ള കപടവീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.