ഗാസ മുനമ്പിൽ വെടിനിർത്തൽ നിലവിൽ വരുത്തിക്കൊണ്ട്, നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുവാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നു മാറോനീത്ത സഭയിലെ മെത്രാന്മാർ
ഗാസയിൽ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും, ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുവാൻ എല്ലാ കക്ഷികളും മുൻപോട്ടുവരണമെന്നും മാറോനീത്ത മെത്രാന്മാർ ആവശ്യപ്പെടുകയും, അതിനായി പ്രത്യേകമായ പ്രാർത്ഥനകൾക്ക് ആഹ്വാനം നൽകുകയും ചെയ്തു.
ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പിൽ തങ്ങൾക്കുള്ള അതിയായ സന്തോഷവും മെത്രാന്മാർ പ്രകടിപ്പിച്ചു. മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ, നയതന്ത്ര സംഭവവികാസങ്ങളുടെ ത്വരിതഗതിയും അവ ലെബനനിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതവും പാപ്പാ മനസിലാക്കിയിട്ടുണ്ടെന്നും കുറിപ്പിൽ എടുത്തു പറയുന്നു. അതിനാൽ തങ്ങളുടെ നാട്ടിൽ എത്രയും വേഗം സമാധാനം പുലരട്ടെയെന്ന പ്രത്യാശയും മെത്രാന്മാർ വെളിപ്പെടുത്തി.