സമാധാനത്തിലും ഐക്യത്തിലും അഭിമാനബോധത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള സീറോമലബാർ സഭാംഗങ്ങളുടെ വിശ്വാസത്തെയും അഭിമാന ബോധത്തെയും വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ചുകാലങ്ങളായി എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്തു നടന്നുവരുന്നുവരുന്നത്. പ്രശ്നപരിഹാരത്തിനായുള്ള സാദ്ധ്യതകൾ വിട്ടുവീഴ്ചാമനോഭാവത്തോടെ തേടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാമെന്ന ചിന്തയോടെ, അതിരൂപതകേന്ദ്രത്തിന്റ പ്രവർത്തങ്ങൾ തടസപ്പെടുത്തുന്നതും, ക്രൈസ്തവജീവിതമാതൃകയുടെ ആൾരൂപങ്ങൾ ആകേണ്ട വൈദീകർതന്നെ തങ്ങളുടെ ജീവിതാന്തസിനു യോജിക്കാത്തരീതിയിലുള്ള സമരവുമായി രംഗത്തിറങ്ങുന്നതും വിശ്വാസികൾക്കാകെ ഉതപ്പും ദുർമാതൃകയും നൽകുന്നതാണ്. ബഹുമാനപ്പെട്ട വൈദികർ അസഹിഷ്ണുതയുടെ സംസ്കാരത്തിന്റെ പ്രചാരകരാകുന്നതു തികച്ചും അപലപനീയമാണ്. സുവിശേഷത്തിനുയോജിക്കാത്ത ഇത്തരം പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒരു തലമുറയുടെ തന്നെ വിശ്വാസത്തെയാണ് നശിപ്പിക്കുന്നത്. സഭയില്ലാതായിട്ടു പിടിവാശികൾ വിജയിച്ചിട്ടെന്താണ് കാര്യം? സഭാത്മകമായ രീതിയിൽ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ട വൈദികർ അതിരൂപതാ കേന്ദ്രം കൈയ്യേറാൻശ്രമിക്കുന്നതരത്തിലുള്ള സമരമാർഗ്ഗങ്ങൾ അവലംബിക്കുന്നതിന മീഡിയ കമ്മീഷൻ അപലപിക്കുന്നു. സീറോമലബാർസഭയുടെ അഭിമാനത്തിനും വിശ്വാസപൈതൃകത്തിനും ഇനിയും ക്ഷതമേല്പിക്കാതെ എറണാകുളം അങ്കമാലി അതിരൂപതയിലെ തുറന്ന മനസ്സോടെയുള്ള ചർച്ചകളിലൂടെയും എന്നാൽ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെയും പരിഹരിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0