ലിയോ പതിനാലാമൻ മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങ് ഒരു വ്യാഖ്യാനം.

ലിയോ പതിനാലാമൻ മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങ് ഒരു വ്യാഖ്യാനം.

ma27

ശ്ലീഹന്മാരുടെ ഇടയിൽ പ്രഥമസ്ഥാനീയനായ വി. പത്രോസിന്റെ  ഇരുനൂറ്റിയറുപത്തിയേഴാമത്‌ പിൻഗാമിയും റോമിന്റെ മെത്രാനുമായി തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ റോബെർട്ട്  ഫ്രാൻസിസ് പ്രെവൊസ്റ്റ് ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ച്, കത്തോലിക്കാസഭയുടെ അമരത്തേക്കെത്തിയത് മെയ് എട്ടാം തീയതിയായിരുന്നു. എന്നാൽ അദ്ദേഹം   വി. പത്രോസിനടുത്ത ശുശ്രൂഷ ഔദ്യോഗികമായി ആരംഭിക്കുന്ന ചടങ്ങാണ് മെയ് 18 ഞായറാഴ്ച രാവിലെയാണ് വത്തിക്കാനിൽ നടന്നത്.
 അപ്പസ്തോലന്മാരുടെ ഇടയിൽ വി. പത്രോസിനുണ്ടായിരുന്ന പ്രാധാന്യവും, അദ്ദേഹത്തിന്റെ ശുശ്രൂഷയും, രക്തസാക്ഷിത്വവും, സഭയുടെ ഐക്യവും ഒരുമയും എല്ലാം അനുസ്മരിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു അത്. ലിയോ പതിനാലാമൻ പാപ്പാ ആദ്യമായി പാലിയവും മുക്കുവന്റെ മോതിരവും ധരിച്ച  ദിനമായിരുന്നു ഇത് . വി. പത്രോസിന്റെ ബസലിക്കയോട് ചേർന്നുള്ള ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിച്ച്, ലിയോ പതിനാലാമനെന്ന റോമിന്റെ മെത്രാൻ പത്രോസിന്റെ ശുശ്രൂഷ ഔദ്യോഗികമായി തുടങ്ങിയ ദിനം.
വി. പത്രോസിന്റെ കല്ലറയ്ക്കരികിലെ പ്രാർത്ഥനയും ഐക്യവും!
 വി. പത്രോസിന്റെ പിൻഗാമിയും റോമിന്റെ മെത്രാനുമായ പാപ്പായും പൗരസ്ത്യ കത്തോലിക്കാസഭയിലെ പാത്രിയർക്കീസുമാരും, അതായത് അപ്പസ്തോലന്മാരുടെ പിൻഗാമികൾ ഒരുമിച്ച്, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കുകയും, തുടർന്ന് ആ കല്ലറ ധൂപിക്കുകയും ചെയ്യുന്ന ചടങ്ങു് സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.    'മിശിഹയാകുന്ന മൂലക്കല്ലിന്മേൽ, അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിയപ്പെട്ട ഭവനമായ സഭ' എന്ന വി.പൗലോസിന്റെ ചിന്തയും (എഫേ. 2, 20)  "നീ പത്രോസാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല" എന്ന മിശിഹായുടെ വചനവും (മത്തായി 16, 18)  ശ്ലീഹന്മാരുടെ പിൻഗാമികൾ ഒരുമിച്ച് വി. കേപ്പായുടെ കല്ലറക്കരികിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന ഈ നിമിഷത്തിൽ നമ്മുടെ മനസ്സിലേക്കെത്തുന്നുണ്ട്. വി.പത്രോസിന്റെ പിൻഗാമിക്കൊപ്പം തങ്ങളുമുണ്ട് എന്ന് വിവിധ സഭാപാരമ്പര്യങ്ങളിലുള്ള കത്തോലിക്കാ പാത്രിയാർക്കീസുമാർ തങ്ങളുടെ പ്രാർത്ഥനാപൂർണ്ണമായ സാന്നിദ്ധ്യം കൊണ്ട് പ്രഖ്യാപിക്കുന്ന ഐക്യത്തിന്റെ മനോഹരമായ ഒരു മുഹൂർത്തം കൂടിയായിരുന്നു ഇത്. ശിഷ്യപ്രമുഖനായ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റെടുക്കുന്ന, ലിയോ പതിനാലാമൻ പാപ്പായോടുള്ള ഐക്യം കൂടിയാണ് പൗരസ്ത്യസഭാദ്ധ്യക്ഷന്മാർ ഇവിടെ ലോകത്തിനുമുൻപിൽ സാക്ഷ്യപ്പെടുത്തുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)